ഈ ബ്ലോഗ് തിരയൂ

2019, ജനുവരി 28, തിങ്കളാഴ്‌ച

പ്രണയം

പ്രണയം
...............


വെയിൽച്ചില്ലകളാടുന്നു
മഞ്ഞിനീറൻ പുൽമെത്തയിൽ
വാടിവീഴുന്നു ചെമ്പകം,
തൊടിയിലാരോനട്ട
മുല്ലവള്ളിയും തളിർത്തു.

വർണ്ണചിറകുകൾ വീശിയൊരു
ശലഭമീവഴിവന്നനേരം
മന്ദാരപൂവിലിരുന്ന
കുഞ്ഞികുരുവിതൻകിന്നരം
കേട്ടുനാണത്തിൻ
നറുതേൻ നുണഞ്ഞവൾ...

ഒരു ചാറ്റൽമഴ
പതിയെ താളത്തിൽപെയ്തിറങ്ങി.
ഈറനണിഞ്ഞ മണ്ണിൽ
പ്രണയിനിയുടെ
കാലൊച്ചകേട്ടു ഞാൻ.

വിടർന്നകണ്ണിൽ
ചുവന്ന ചെമ്പരത്തി വിരിഞ്ഞുനിൽക്കുന്നു,
രണ്ടു മൈനകൾ
അനുരാഗവിവശരായി
ബദാം മരക്കൊമ്പിലിരിക്കുന്നു.
പടിഞ്ഞാറൻ കാറ്റിന്റെ
ശീതളഛായയിൽ
കാച്ചിയഎണ്ണയിട്ട മുടിയിഴകൾ പാറിപ്പറന്നു...

കണ്മഷിപടർന്ന പുരികങ്ങൾ
ഇളം ചുവപ്പാർന്ന ചുണ്ടുകൾ
കാളിദാസന്റെ കവിഭാവനയിൽ വിരിഞ്ഞ
പെണ്ണിന്റെ ഭംഗി,
മധുരം കിനിയുന്ന ചെറുചിരിയമ്പുകൾ...

ചിതലരിച്ച ആണ്മനം
ചിരിവറ്റിയ ചുണ്ടുമായി
ആ പെണ്മനത്തിൻ ഹൃദയമേറ്റുവാങ്ങി.

മാനത്തന്തിവെയിൽ
ഛായംതേച്ചു മിനുക്കിയ സ്വപ്നങ്ങൾതേടി
ആകാശപറവകൾ പറന്നു പോകുന്നു.
പ്രണയം പകർന്ന കൈകളിൽ
ചെറുചൂടു പകർന്ന്
അവൾക്കൊപ്പം ഞാനും...

കവിതയിൽ കുടുങ്ങിയ
കഥപോലെ
അവളുടെ നഗ്നപാദങ്ങൾ
ആ കടൽക്കാരയാകെ നിറഞ്ഞു.
ഞാനെഴുതിതീർത്ത കവിതയായിരുന്നവൾ
ഇനിയും എഴുതാനുണ്ടെന്ന തോന്നൽ
ബാക്കിവച്ച രാത്രികൾ,
പകൽ മായുമ്പോഴൊക്കെ
പരിഭവങ്ങൾ പറഞ്ഞും
പിണങ്ങിയും ഇണങ്ങിയും
നാലുചുവരുകൾക്കുള്ളിലെ പ്രണയം...

അലസമൊഴുകുന്നപുഴപോലെ
ചിലപ്പോലലതല്ലിയടുക്കുന്ന തിരകൾപോലെ,
ഒരു പൂമൊട്ടായ്‌ വിരിഞ്ഞവളെന്റെമാറിൽ
തലചായ്ചുറങ്ങും നേരം,
മധുരം നിറഞ്ഞ
സ്നേഹം നിറഞ്ഞ
ഒരു തലോടലവൾക്കായേകും ഞാൻ.
അവിടെ നിത്യതയുടെ പൂക്കൾ വിടരും
അതൊരു ജീവിതമാണ്
ഒരു പ്രണയമാണ്...

...... അമൽദേവ് . പി. ഡി ............


Http://www.facebook.com/amaldevpd





2019, ജനുവരി 9, ബുധനാഴ്‌ച

അഭിനിവേശം ഒപ്പം അഭിമാനവും 📽️

ഒരുതരം അഭിനിവേശമാണ്, ഒപ്പം
അഭിമാനവും ഉന്മാദവും സന്തോഷവും പകരുന്നതാണ് എനിക്ക് ഈ ജോലി.


വർഷങ്ങൾ കടന്ന് പോയി...

ചാലക്കുടിയിൽ നിന്ന് തുടങ്ങിയ മീഢിയ പ്രവർത്തനം കൊച്ചിയും കോഴിക്കോടും തൃശ്ശൂരും പിന്നിട്ട് വീണ്ടും ചാലക്കുടിയിൽ എത്തി നിൽക്കുന്നു.

ഒപ്പം നിന്ന സൗഹൃദങ്ങൾ,..

ഏറെ സന്തോഷകരം, ഓർമ്മകളുടെ പിന്നാമ്പുറങ്ങളിൽ തടിച്ചുകൂടുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കാൻ തിടുക്കം കൂട്ടുന്ന എന്റെ വാശി...

തുടരും.....

ഒരുതരം അഭിനിവേശമാണ്, ഒപ്പം
അഭിമാനവും ഉന്മാദവും സന്തോഷവും പകരുന്നതാണ് എനിക്ക് ഈ ജോലി.

Photo clicked by: O.A.Arunbabu.


വർഷങ്ങളേറെ കഴിഞ്ഞു, ഒരു ഏപ്രിൽ 20...


വർഷങ്ങളേറെ കഴിഞ്ഞു, ഒരു ഏപ്രിൽ 20... പതിനൊന്നു മണിയോടടുത്ത സമയം. ജോലി തേടി നടന്ന എന്റെ നിഴലുകൾ അന്ന് ചാലക്കുടിയുടെ മണ്ണിൽ പതിഞ്ഞു.
പിന്നീടാനിഴൽ എ സി വി എന്ന ലോകത്തിന്റെ വാതിൽക്കൽ വന്ന് നിൽക്കുന്നു,...
കണ്ണട വച്ച്, ഒരു പേനതുമ്പിൽ താൻ തീർത്ത വൈവിദ്ധ്യങ്ങൾ നിറഞ്ഞ വാർത്താലോകത്തിന്റെ മാധുര്യം സ്വയം രുചിച്ച് ഇരിക്കുന്ന (ഇപ്പോഴത്തെ ഇൻഫോ നഗരം ) കൊരട്ടിയിലെ കോനൂർകാരൻ ഒ.എ.അരുൺ ബാബു. ആദ്യകാഴ്ച്ചയിൽ തന്നെ സൗഹൃദത്തിന്റെ നാൾവഴികൾ രചിച്ച് യാത്ര തുടർന്നു.
മാധ്യമലോകത്തിലെ സൗഹൃദങ്ങൾക്ക്, നേരമ്പോക്കുകൾക്ക്,  കാര്യഗൗരവങ്ങൾക്ക് എല്ലാം വഴിയൊരുക്കിയ സമസ്തയിലെ തുടക്കക്കാരൻ പിന്നീട് ചാലക്കുടിയും കടന്ന് ദേശങ്ങൾ താണ്ടി മാധ്യമ വിചാരണകൾ ഏറ്റുവാങ്ങിയപ്പോഴും വിധിയൊരുക്കിയത് ആ പഴയകാലത്തിന്റെ നർമ്മവും നീതിയും ഉൾക്കൊള്ളുന്ന ദിനങ്ങളിലേക്കുള്ള തിരിച്ചുവരവാണ്.
നിശ്ഛയദാർഢ്യത്തിന്റെയും ആത്മധൈര്യത്തിന്റെയും വഴിയിലുടെ അന്ന് തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. ഒട്ടേറെ സൗഹൃദങ്ങൾ കടന്നുപോയി. കടലാസുതോണിപോലെ ചിലതെല്ലാം തകർന്നുപോയി, ചിലത് കരിങ്കല്ലുപോലെ ഉറച്ചു നിന്നു.
കാലങ്ങൾക്ക് ശേഷം ജോലിയുടെ ഭാഗമായി വീണ്ടും ചാലക്കുടിയുടെ മണ്ണിൽ മടങ്ങിയെത്തിയപ്പോൾ ഒരു മടിയും കൂടാതെ ആദ്യം വിളിച്ചതും ഈ സൗഹൃദമായിരുന്നു.
ഇന്നും ഓർമ്മകളുടെ വേലിയേറ്റത്തിൽ ചില സൗഹൃദങ്ങൾ മായാതെ പൊന്തിവരുന്നത് മനസ്സിന് ഏറെ സന്തോഷം പകരുന്നു.

 Friendship is best in life .... ❤️