ഈ ബ്ലോഗ് തിരയൂ

2018, സെപ്റ്റംബർ 9, ഞായറാഴ്‌ച

കാലം കൈവിട്ട കളിപ്പാവകൾ

കാലം കിതച്ചുകൊണ്ടോടുകയാണ്
കണ്ണെത്താദൂരത്ത് കൊണ്ടുവച്ചനിധികൾതേടി.
കൈരേഖകൾ മുറിഞ്ഞു; ജീവിതവും
ഒട്ടുദൂരമെത്തിയില്ല കാലുകൾ തളർന്ന് ഞാനിരുന്നു.

കനമേറിയവാക്കുകൾ കോർത്ത്
കവിതകളാക്കി ചൊല്ലിനോക്കി,
ഇല്ല അനക്കമില്ല ഒരു കളിപ്പാവയെപോലെ അവൾചിരിതുടർന്നു.
പ്രണയം, ഇറ്റിറ്റുവീഴുന്ന മിഴിനീർകണങ്ങളിൽ അലിഞ്ഞുചേർന്നിരുന്നു.
അതൊഴുകിയവഴികളിലെ രക്തപ്പാട് മായാതെനിന്നു.

വെയിൽചോരുന്ന കൂരയ്‌ക്കുകീഴിൽ
ചിറകുരുമ്മി ഞങ്ങളെത്ര ചിരികൾനിറച്ചു.
ചിതലരിച്ച മൺചുവരിലാചിരിമായാതെ കിടപ്പുണ്ട്.

ഒടുക്കമഭിലാഷങ്ങൾ മരിച്ചതീരത്ത്
ചിതയൊരുക്കി ചിരിതൂകിനിന്നപ്പോൾ
ഒരുസൂര്യൻ കരയുന്നുണ്ടായിരുന്നു.


--------- അമൽദേവ് . പി. ഡി .................................................................


http://www.mizhipakarppukal.blogspot.in