ഈ ബ്ലോഗ് തിരയൂ

2017, ഏപ്രിൽ 30, ഞായറാഴ്‌ച

ലോക തൊഴിലാളിദിനം

        ''ദിനപ്രതിയെന്നോണം നേരവും കാലവുമില്ലാതെ - രാത്രിയും പകലെന്നുമില്ലാതെ, എല്ലുമുറിയെ പണിയെടുത്തിരുന്ന സമൂഹത്തിലെ അടിസ്ഥാന - ജനവിഭാഗങ്ങളുടെ ചോരനീരിറക്കിയ അദ്ധ്വാനത്തിന് വിലകല്പിക്കാത്ത മുതലാളിത്ത ദാർഷ്ട്യത്തിനെതിരേ  കൊടിപിടിക്കാനും ഇൻക്വിലാബ് വിളിക്കാനും തൊഴിലാളികൾ പഠിച്ചത് അവർക്കും അവകാശങ്ങളും നീതിയും ഓകേ ഉണ്ടെന്നുള്ള തിരിച്ചറിവിലൂടെയാണ്.''

        ജോലി സമയം ഒരു നിശ്ചിത സമയക്രമത്തിൽ സ്ഥിരപ്പെടുത്താനും, കൂലിവർദ്ധനവിനും, തൊഴിലിൽ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുമായി  അന്നു തൊട്ടേ പല രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മുതലാളിത്തമൂരാച്ചികൾക്കെതിരെ ഉരുക്കുമുഷ്ടി ഉയർത്തി  തൊഴിലാളികൾ സമരങ്ങളും മാർച്ചുകളും നടത്തി. ലോകമെന്പാടുമുള്ള തൊഴിലാളികളെല്ലാവരേയും ഒരേപോലെ നേരിട്ടിരുന്ന ഈ പ്രശ്‌നം ഒരുപരിധിവരെ അവസാനിച്ചത്, എൺപതുകളിലാണ്. എന്നിട്ടും, ഇന്നും ലോകത്തിന്റെ പലയിടങ്ങളിലും തൊഴിലാളികൾക്ക് നേരെയുള്ള ക്രൂരത വർധിച്ചുവരുന്നതായുള്ള വാർത്തകൾ ഓരോ ദിനവും നമ്മൾ കേൾക്കുന്നു.
       എട്ടു മണിക്കൂർ തൊഴിൽ സമയം എന്ന രീതി അംഗീകരിച്ചതിനെ തുടർന്ന് മെയ് ഒന്ന് ലോക തൊഴിലാളിദിനം ആയി ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 80 - കളിൽ 1890 കാലഘട്ടത്തിലാണ്. അതിനെത്തുടർന്ന് തുടർന്നുള്ള വർഷങ്ങളിൽ മുടങ്ങാതെ ആ ചടങ്ങ് തൊഴിലാളികളായ വിവിധ മേഖലകളിൽ ഉള്ളവർ ആഘോഷിച്ചും ആചരിച്ചും വരുന്നു. വർഷത്തിൽ ബാക്കി എല്ലാ ദിവസവും തങ്ങൾ കഠിനാദ്ധ്വാനികളായി അവരവരുടെ ജോലികളിൽ സമയം ചിലവഴിക്കുന്നു എന്ന തൊഴിച്ചാൽ ഇന്ന്,  ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഒരു ദിവസം കൊടിപിടിക്കാനും, വിനോദയാത്രകൾക്ക് പോകാനും ഒക്കെ സമയം കണ്ടെത്തുന്നത് അത്ര തെറ്റുള്ള കാര്യമല്ലെന്ന് പറയാം. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ തങ്ങളുടെ തൊഴിലിന്റെ ഭാഗമായി ഇന്നും നേടിയെടുത്തിട്ടില്ലാത്ത അവകാശങ്ങൾക്കും, നീതിക്കും വേണ്ടി ഒരു വർഷത്തിലെ ഭൂരിഭാഗം ദിവസവും കൊടിപിടിച്ചും, ലീവെടുത്ത് വിദേശരാജ്യങ്ങളിൽ പോയി വ്യാപാരങ്ങൾ ചെയ്തും, അർദ്ധനാരീഭാവം പൂണ്ടുനിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശന്പളം കണക്കുതെറ്റാതെ ബത്തയടക്കം ചോദിച്ചു വാങ്ങുന്ന സർവ്വരാജ്യ തൊഴിലാളികൾക്ക് തൊഴിലിനോടുള്ള മാന്യത ഓരോ മാസവും ഓരോ ആവശ്യങ്ങൾക്കായി പിടിക്കുന്ന കൊടികളിൽ ഉയർന്നു കാണുന്നു എന്നതിൽ ലോക തൊഴിലാളിദിനം എന്തുകൊണ്ടും ആഘോഷിക്കേണ്ടതാണ് എന്ന് നമ്മോട് പറയുന്നു. ഞാനടക്കം വരുന്ന തൊഴിലാളികൾ - വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന തൊഴിലാളി ദിനമെങ്കിലും  പണിയെടുക്കാതെ മെയ് ദിന റാലിക്കും, വിനോദപരിപാടികൾക്കും, ചുമ്മാ വീട്ടിലിരിക്കുന്നതിനുമായി മാറ്റിവയ്ക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്.
                                                                   *********


2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

അതിരുകൾക്കപ്പുറം


--------------------



അകലങ്ങളിൽ അങ്ങുദൂരെ,
അകലെയാ,യതിരുകൾക്കപ്പുറ-
ത്തൊരുലോകമുണ്ടെന്നതാരറിവു
അവിടെയൊരാൽമര,ച്ചോട്ടിലൊരായിരം
കനവുകൾ നട്ടുവളർത്തിയാരോ...

ചിതലറ്റുവീണൊരാ
മൺകുടിൽ തന്നിലായ്
ഒരു ജന്മമിനിയും തപസ്സിരിപ്പൂ,
ചക്രവാളങ്ങൾക്കു,മപ്പുറത്തേകനായ്
അക്ഷമനായി ഞാനലഞ്ഞിരുന്നു;
ആരുമേ കാണാതെ പോയ് മറഞ്ഞു...

ഇരുളിൽ പ്രകാശമായ്
അന്നെന്റെ കൺകളിൽ
ഒരു ദിവ്യജ്യോതിസ്സു നീ പകർന്നു,
കനം വച്ച മാനത്തുരുകുന്നു മേഘങ്ങൾ
പൊഴിച്ചന്നു സ്വപ്‌നങ്ങൾ.. വേദനകൾ...

മുളപൊട്ടി മോഹങ്ങൾ
തൻ, പ്രേമഭാരത്താൽ
മുരടിച്ചിടുന്നു കരിഞ്ഞിടുന്നു
വിധിയുടെ കയ്യിലെ കളിപ്പാവപോലെ ഞാൻ
വെറുതെ ചിരിക്കുന്നു കരഞ്ഞിടുന്നു....

പതിരടർന്നകലുന്നു
അകലെയൊരുന്മാദ
ദ്വീപിലെൻ സ്വപ്നം പൊഴിഞ്ഞു വീണു.
ഇടറുന്നോരോർമ്മകൾ
ഒരുവേളയെന്തിനോ തിരികെയായ്
മന്ദം നടന്നു വന്നു;
ഒരു കുഞ്ഞു ജീവൻ തുടിച്ചു നിന്നു...


------------അമൽദേവ്.പി.ഡി--------


amaldevpd@gmail.com
http://www.facebook.com/amaldevpd

2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

ബ്ലാങ്ക് പേജ് - അമൽദേവ്.പി.ഡി




കൂട്ടുകാരെ,
                    മാർച്ച് ലക്കം കവിമൊഴി മാസികയിൽ എന്റെ "ബ്ലാങ്ക് പേജ്'' എന്ന ഒരു കവിത പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.  കവിമൊഴി മാസികയ്ക്കും അണിയറപ്രവർത്തകർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.  എല്ലാവരും കവിമൊഴി മാസികയിൽ അച്ചടിച്ചുവന്നിട്ടുള്ള എന്റെ കവിത വായിച്ച് അഭിപ്രായം അറിയിക്കണം..
-

അമൽദേവ്.പി.ഡി.

2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

അമ്മാനിലാവ്


--------------


മകനെ,യെൻമകനെ നീയുറങ്ങു
മനതാരിൽ കതിരിടും നന്മയുമായി
ഒരു വെയിൽ ചില്ലമേൽ കൂട്ടിരിക്കാം
അമ്മതൻ പൊൻകുരുന്നേ ഉറങ്ങൂ...

മധുരമായ് പാടിയുറക്കിടാം ഞാൻ
മാറോടുചേർന്നു നീ ചായുറങ്ങൂ
ചിരിതൂകും നിന്നധരങ്ങളിൽ ഞാൻ
ഒരു നൂറുചുംബനം പകർന്നുതരാം.

അമ്മപ്പൊൻകുരുന്നിനു പാലമൃതായ്
തേനൂറും പാട്ടുകൾ പകർന്നുതരാം
മന്ദാരപ്പൂവിതളേ മകനെ,
അമ്മമടിയിലായ് മുത്തേ ചായുറങ്ങ്.

നിൻകുഞ്ഞുനാവിനാലന്നു മെല്ലെ
അമ്മയെന്നാദ്യം ചൊല്ലിയതും
നിൻകുഞ്ഞു കൈവിരൽ തുന്പിനാളെ
കെട്ടിപ്പുണർന്നനാളെൻ സുഹൃദം...

കുഞ്ഞിക്കാൽ വളരുന്ന മാത്രകളിൽ
ഒരടിവച്ചുനീ, വീണനാളിൽ
വാരിപ്പുണർന്നമ്മയെൻ മകനെ
വാടാതെ സൂക്ഷിച്ചു ഇന്നുവരെ.

കുഞ്ഞുനുണക്കുഴിച്ചന്തമോടെ
ചുണ്ടിൽക്കൊരുത്തൊരു ചിരിയുമായി
ചാഞ്ഞും ചെരിഞ്ഞുംനീ അമ്മമാറിൽ
ചായുറങ്ങൂ കുഞ്ഞേ ചായുറങ്ങൂ...

-----------അമൽദേവ്.പി.ഡി...........


amaldevpd@gmail.com