ഈ ബ്ലോഗ് തിരയൂ

2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

റേപ്പിസ്റ്റ്...



ആദ്യമൊന്നു മടക്കി
പിന്നെ ഒടിച്ചു,
പിടഞ്ഞും ഞെരങ്ങിയും
അവളൊച്ച വച്ചു...
വികൃതമായ വാക്കുകൾ
അവൾക്കു മേലെ
തെറിയഭിഷേകം നടത്തി,
ഉടച്ചു വാർക്കാൻ
പഴയ സ്വപ്നങ്ങളും
ഓർമ്മകളും മാത്രം...
അക്ഷരപ്പെരുമഴയുടെ
തലയുറച്ച തറവാട്ടു പെരുമയിൽ
അഭിലാഷത്തോടെ
അവളുരുകിയുണർന്നു.
കുറുകെ കണ്ട നീർച്ചാലുകൾ
കവച്ചു വച്ചവൾ
വിധിയൊരുക്കിയ,
കറപുരണ്ട കൈകളെ
മാറോടണച്ചു.
കടിച്ചു കീറിയ സ്വപ്നങ്ങളെ,
കൂട്ടിച്ചേർക്കാൻ
ഉദിർന്നു വീണ
കണ്ണുനീർ തുള്ളികളുമായി
പിന്നെയും
അവളൊരുമ്പിട്ടിറങ്ങി.
മടിച്ചു നിൽക്കാതെ
ഞാനെന്റെ മിന്നൽ പിണറുകളെ
അവളിലേക്ക്‌ പായിച്ചു,
സ്വപ്നം വിതച്ചവൾ
വില്പ്പനക്കൊരുങ്ങി
ഉയർന്നു പൊങ്ങിയ
ഉഷ്ണകാറ്റിനെ
വകഞ്ഞു മാറ്റി,
ഊർന്നിറങ്ങിയ പ്രേമഭാവത്തെ
ആസ്വാതനത്തിന്റെ
അഭിലാഷത്തിന്റെ
നീർച്ചുഴിയിലേക്കെറിഞ്ഞു.
പടർന്നു പന്തലിച്ച
കനം വച്ച വാക്കുകൾ
വീശിയെറിഞ്ഞു ഞാൻ
ചിതലരിച്ചൊരോർമ്മകളെ
വീണ്ടും ചതച്ചരച്ചു.
ഉടഞ്ഞു വീണ
വാക്കുകൾക്കു മീതെ
തെളിഞ്ഞ വരികളിൽ
പടർന്ന പതിവുകൾ മറന്നു
ഞാനെന്റെ കവിതയെ പിന്നെയും മാനഭംഗപ്പെടുത്തി.


(കവിത - റേപ്പിസ്റ്റ്...
അമൽദേവ് .പി.ഡി)

www.mizhipakarppukal.blogspot.in
http://www.facebook.com/amaldevpd
http://www.facebook.com/blankpage.entekavithakal
Amaldevpd@gmail.com





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ