ഈ ബ്ലോഗ് തിരയൂ

2017, മാർച്ച് 12, ഞായറാഴ്‌ച

തീരം

----- ഓളങ്ങളലത്തല്ലി തീരത്തടുക്കുന്ന ഓടത്തിൽ ഓട്ടുവളകളുമായി ഞാനെത്തിയനേരം. കനംവച്ച കാർമേഘങ്ങളെ സാക്ഷിയാക്കി, തീരത്ത് നീപതിച്ച കാൽപ്പാടുകളെന്നോട് ചൊല്ലി; അവളൊരു കള്ളി. കൈക്കുള്ളിൽ ഞെരിഞ്ഞമർന്ന ഓട്ടുവളപ്പൊട്ടുകളിൽ ഒരു സംശുദ്ധ പ്രണയത്തിന്റെ രക്തം പുരണ്ടു. പിന്നെയും, കാൽപ്പാടുകൾ നീളെപ്പരന്നു. പൊട്ടിച്ചിതറിയ വളപ്പൊട്ടുകൾക്ക് മേലെ നിന്റെ മൃദുലപാദം മാപ്പുചോദിക്കുന്നു. മടിക്കുത്തിലൊതുക്കിയ പ്രണയകാവ്യങ്ങൾ ഞാനാതിരയിലെറിഞ്ഞു, തിരിഞ്ഞു നടക്കാനായില്ല; നേരെ കടലിന്റെ ആഴങ്ങളിലേക്ക്... ''എന്റെ രക്തം പുരണ്ട വളപ്പൊട്ടുകൾക്കറിയാം ഈ തീരം കവർന്നെടുത്ത പ്രണയരസത്തെ'' ---------------------------- ---------------------------- അമൽദേവ്.പി.ഡി. ----------------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ