ഈ ബ്ലോഗ് തിരയൂ

2014, നവംബർ 6, വ്യാഴാഴ്‌ച

പ്രണയം... ഒരു കലാപം

       "ഇരുളും വെളിച്ചവും, മാറി മാറി എന്നെ സ്പര്‍ശിച്ചുകൊണ്ടേയിരുന്നു. നിത്യതയുടെ ആത്മമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഞാന്‍ നിതാന്തമായ കാല്പനീക  ജീവിത ശൈലിയുടെ ഭാഗമായി. അരങ്ങില്‍ ആട്ടം തകര്‍ക്കുന്നു. കണ്ണുകളിലെ കലാപവേഗത അവളുടെ ഹൃദയമിടിപ്പ്‌ ദ്രുതഗതിയിലാക്കി. ഉള്‍ഞ്ഞെരുക്കങ്ങളില്‍ കത്തിയമരുന്ന രതിവേഗങ്ങള്‍ നിശ്ചയിച്ച  ആത്മഹത്യകള്‍"
        "കലാപ ഭൂമിയെ കാല്പനീകതയുടെ കവിതകള്‍ പഠിപ്പിച്ചു,  അവളുടെ വേദന. ചുണ്ടിലൂടൊഴുകിയിറങ്ങിയ കണ്ണുനീര്‍ മുത്തുകളില്‍ നോവിന്‍റെ കയ്പ്പുരസം നുകര്‍ന്നവള്‍.  പിടഞ്ഞെഴുന്നേറ്റവള്‍ ഉടഞ്ഞുപോയ ജീവിതത്തിന്‍റെ ബാക്കി വിത്തുകളെ തേടിയിറങ്ങി..."
       'എന്‍റെ സാഫല്ല്യം, അത് നിന്നോടുള്ള പ്രേമത്താല്‍ മുകരിതമാണ്. നിന്‍റെ സ്നേഹം ഒന്നു മാത്രമാണ് എന്‍റെ ജീവന്‍റെ നെടുംതൂണ്‍, എന്‍റെ ഉണ്മകളില്‍ നിന്‍റെ ചിത്രം തെളിയും, അത് എനിക്ക് നിന്നോടുള്ള ഇഷ്ട്ടം ഒന്നുമാത്രമാണ്... കളങ്കിതമായ എന്‍റെ കണ്ണുകളില്‍ നീ ചാലിച്ചെഴുതിയ പ്രണയം വരണ്ട ഭൂമിയിലേക്ക്‌ ഇറ്റിറ്റുവീണ മഴതുള്ളികള്‍ പോലെ തിളങ്ങി നിന്നു.'
       'പാതിവൃത്യം പടികടത്തിയ പഴമൊഴികളില്‍ നിന്നും കടമെടുത്ത നിന്‍റെ സ്വപ്നങ്ങളില്‍ വശ്യതയുടെ നേര്‍ത്ത നൂലിഴകള്‍ പാകി എന്‍റെ നിശ്വാസം... ഹൃദ്യമായ പ്രണയസാക്ഷാത്കാരം നേടി നീ നിന്‍റെ ഹൃദയസ്വരം കൈമാറിയപ്പോള്‍, വിടരുവാന്‍ വെമ്പുന്ന നാലുമണിപ്പൂവുപോലെ കാത്തിരിപ്പായിരുന്നു ഞാന്‍... ഉള്‍വലിഞ്ഞ നോവുകള്‍ക്ക്‌ മീതെ നീ വരച്ചു വച്ച കിനാവുകള്‍, നിശ്ചലതയുടെ നിമിത്തങ്ങളായി. നിന്‍റെ കണ്ണില്‍ ജ്വലിച്ച പ്രണയദീപ്തം ഒരു കൊടുങ്കാറ്റായി വന്നു ഞാന്‍ കെടുത്തിയിരുന്നു. ഇനിയൊരു നോവിന്‍റെ കഥയുമായി നിന്‍റെ കണ്ണുനീര്‍ വീണുടയുമ്പോള്‍, അതെന്‍റെ ചിതയുടെ  മേലുയരുന്ന പുകയായിരിക്കും... അന്നും നിന്‍റെ മനസ്സൊരു പ്രണയത്തിന്‍റെ സിന്ദൂരം അണിഞ്ഞിരിക്കും.

http://mizhippakarchakal.blogspot.in

                                                                                                             (അമല്‍ദേവ്.പി.ഡി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ